രാവിലെ,തണുപ്പത്ത്,സ്ട്രാസ്ബര്‍ഗില്‍ ഞാന്‍
പോവുകയാണ് യൂനിവേഴ്സിറ്റിയില്‍
ട്രാമില്‍ ഞാനിരിക്കുന്ന മുറിയിലായ്
ഉമ്മവെയ്ക്കുന്നുറക്കെ കമിതാക്കള്‍ .
ഏറെയുച്ചത്തിലാണൊച്ചയെങ്കിലും
വേറെയാരുമതു ശ്രദ്ധിക്കുന്നില്ല.
(എത്രപേര്‍ കളിയാക്കിടും,ഭാര്യയും
ഭര്‍ത്താവും,നാട്ടില്‍ തൊട്ടുനടന്നെങ്കില്‍ !)
തെല്ലുനേരമതും നോക്കിനിന്നിട്ട്
മെല്ലെയെന്‍ കണ്ണടച്ചുപിടിച്ചുഞാന്‍.
എന്റെ നാട്ടിലും കേട്ടതാണീയുമ്മ-
തന്റെയൊച്ചപോലെന്തോ,അതെന്താണ്?
ഗൂഢഗൂഢം ഞാന്‍ ചിന്തയിലാഴുന്നു
ഗാഢഗാഢമവരുമ്മ വെയ്ക്കുന്നു.
ബസ്സിലോ,വഴിവക്കിലോ, ഈ ഫ്രഞ്ചു-
കിസ്സുപോലുള്ള ശബ്ദം ഞാന്‍ കേട്ടത്?
...................
കണ്ണേട്ടന്‍,പല്ലിലെല്ലുകുടുങ്ങുമ്പോള്‍
കണ്ണുരുട്ടിക്കൊണ്ടുണ്ടാക്കുമീയൊച്ച.
അണ്ണാരക്കണ്ണന്‍,പക്ഷികള്‍,(മിണ്ടേണ്ട,
കിന്നാരത്തുമ്പി,സംഗീതാ ടാക്കീസ്)...
കണ്ടെത്തലിത്രയാകുമ്പോള്‍ ട്രാമെന്നെ
കൊണ്ടെത്തിക്കുന്നിറങ്ങേണ്ട സ്റ്റേഷനില്‍ ...
Subscribe to:
Post Comments (Atom)
9 comments:
അങ്ങനെ എന്തെല്ലാം വ്യത്യാസങ്ങള്‍ അല്ലേ?
നന്നായിരിയ്ക്കുന്നു.
"ട്രാമില്‍" nannayi..:)
എല്ലാ ട്രാമുകളും കൊണ്ടെത്തിയ്ക്കുന്നത് നാട്ടില്‍ത്തന്നെ.അല്ലേ പ്രമോദേ
മെട്രോയുടെ ഗ്രാമപ്പകര്‍പ്പുകള്‍...
അവരുമ്മ വച്ച് കളിക്കട്ടെ, പ്രമോദെ!
നാട്ടില്‍, തിരക്കില്‍, ഏതെങ്കിലും തൈക്കിളവിയുടെ തള്ളി നില്‍ക്കുന്ന ശരീരഭാഗങ്ങളിലെവിടെയെനങ്കിലും അറിയാതെ ഒന്ന് മുട്ടിപ്പോയാല്‍ (പാവം ജോസഫ്!)
എത്ര പേര്‍ ‘ഇട‘പെടും?
ട്രാമില്‍ ഞാനും കയറി!
;-))
കവിത വാര്‍ദ്ധക്യം പരിശീലിക്കുകയാണോ?
കണ്ണേട്ടന്‍,പല്ലിലെല്ലുകുടുങ്ങുമ്പോള്‍
കണ്ണുരുട്ടിക്കൊണ്ടുണ്ടാക്കുമീയൊച്ച.
പല്ലിലെല്ലു കുടുങ്ങിയതിൻ ശബ്ദം ചുംബനത്തിൽ കേട്ടു!!!!
പ്രണയം,ചുംബനം എല്ലാം ഒരു വരികൊണ്ട് മാറ്റിയെഴുതിയല്ലോ കവീ.അവൻ ഏതു പുലി അവളേതുമാൻപേട..!!അതോ അവളേതു മുതല അവനേത് കുരങ്ങൻ!!
ഗോപിയേട്ടാ.. നാടല്ലാതെ പിന്നേതാണ് എനിക്കിറങ്ങാനുള്ള സ്റ്റേഷന്‍:)
വിഷ്ണുമാഷ്:)സനാതനന്‍..എല്ലാവര്‍ക്കും നന്ദി.
Hello mate great blogg
Post a Comment